Ticker

6/recent/ticker-posts

മലപ്പുറം : നിപ ബാധിച്ചതായി സംശയിക്കുന്ന മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നിട്ടുള്ളത്. കുട്ടിക്ക് നിപ ബാധിച്ചതായും സംശയിക്കുന്നതിനാൽ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊച്ചിയിലെ മെട്രോപോളിസ് ലാബിലേക്ക് അയച്ച സാമ്പിളിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. കുട്ടിയുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ മാത്രമായിരിക്കും പുറത്തുവരിക. നിലവിൽ രോഗബാധ സംശയിക്കുന്നതിനാൽ കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും സമ്പർക്കം ഉണ്ടായവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിപ ബാധ സംശയിക്കുന്ന 15 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ മുതൽ തന്നെ ആരംഭിച്ചതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി


ബംഗളൂരു : അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ആളുകളെ അയക്കണമെന്നും തിരച്ചിൽ നിർത്തിവയ്ക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
കാണാതായി അഞ്ച് ദിവസം ആയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. രഡാർ ഉപയോഗിച്ചുള്ള പരിശോധന ആറ് മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.
അതേസമയം റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വ്യക്തതയില്ലാത്ത 3 സിഗ്നലുകളാണ് കിട്ടിയിരിക്കുന്നത് . ചെളി നിറഞ്ഞ മണ്ണായതിനാൽ രക്ഷാദൗത്യത്തിന് പ്രതിസന്ധി നേരിടന്നത് എന്ന് കളക്ടർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു
റഡാർ ഉപയോഗിച്ച് കൂടുതൽ ലൊക്കേഷനുകളിൽ പരിശോധന നടത്തുകയാണ്. പുഴയിലും റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. റഡാർ പരിശോധന ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്നും ഉത്തര കന്നഡ എസ്പി നാരായണ പറഞ്ഞു.

Post a Comment

0 Comments